സ്വാധീനിക്കുന്നതിനായി റോഡ് ഷോ നടത്തിയെന്നും ഇത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ബാലുഭായ് പട്ടേലാണ് പരാതി നല്‍കിയത്.
അതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി എന്തിനാണ് “നാ ഖൗംഗ, നാ ഖാനെ ദൂംഗ" (ഞാൻ അഴിമതിയിൽ ഏർപ്പെടുകയോ മറ്റാരെയും അതിൽ ഏർപ്പെടാൻ അനുവദിക്കുകയോ ചെയ്യില്ല) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
നമ്മുടെ പ്രധാനമന്ത്രി മോദിജി ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മാത്രമാണ് ബാക്കിവരുന്ന ഇരുപത്തി രണ്ടു മണിക്കൂറും രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രമം തീരെ ഉറങ്ങാതിരിക്കാനാണ്. അതിനായുള്ള പരീക്ഷണത്തിലാണ് അദ്ദേഹം- ചന്ദ്രകാന്ത് പാട്ടീല്‍
നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനു പകരം പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് മോദിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുക. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത്. - ജയറാം രമേശ് പറഞ്ഞു.
2001മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ അധികാരരോഹണത്തിന്റെ ഇരുപതാം വർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടയിലാണ് അമിത് ഷാ, മോദി ജനാധിപത്യവാദിയാണ് എന്ന് വിശേഷിപ്പിച്ചത്.
ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമര്‍ജിത് സിന്‍ഹ നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബെക്കൊപ്പമായിരുന്നു സിൻഹയുടെ നിയമനം. അമര്‍ജീത് സിന്‍ഹ വിദ്യാഭ്യാസ മേഖലയിലും പഞ്ചായത്തീരാജ് മന്ത്രാലയത്തിലും സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
''താങ്കള്‍ അക്കൌണ്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കഴിഞ്ഞ 7 വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, നോട്ടുനിരോധനത്തെ തുടര്‍ന്ന് എ ടി എമ്മിനു മുന്നില്‍ ഞങ്ങള്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നു, ഇപ്പോള്‍ കൊവിഡ് വാക്സിനു വേണ്ടി ഞങ്ങള്‍ മാസങ്ങളായി കാത്തുനില്‍ക്കുകയാണ്, ഇടയ്ക്കൊക്കെ താങ്കളും കാത്തുനില്‍ക്കൂ" - എന്നായിരുന്നു മഹുവ മൊയ്ത്ര എംപിയുടെ കമന്‍റ്.
നൂറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവർത്തിക്കുന്നത് പൊതുജനത്തിന്റെ നികുതി പണം കൊണ്ടാണ്.
ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.